feb 14- ഒരു വാലന്റയിന്‍ ദിനതെക്കാള്‍ എന്നെ ഓര്‍മിപ്പിക്കാറ് എന്റെ കോളേജ് ദിനങ്ങളിലെ ഒരു സംഭവതെയാണ്..
കുറച്ചു വര്‍ഷങ്ങള്‍ക് മുന്‍പുള്ള ഒരു ഫെബ്രുവരി 14 പുലര്‍കാലത്തെ ഹോസ്റ്റൽ ആണ് രങ്കം
കോളേജിലെ കാമുകന്മാര് എല്ലാവരും തന്നെ നേരത്ത എഴുന്നേറ്റ് valentine തയാരെടുപ്പുകളില്‍ മുഴുകിയ നേരം .
കോളേജിൽ അറിയപ്പെടുന്ന ഒരു വണ്ടാണ് നിതിൻ. പൂവുകളിൽ നിന്നും പൂവുകളിലെക്ക് മധു നുകർന്നു പാറി നടക്കാൻ വേണ്ടി മാത്രം ഉപരിപടനത്തിനു വന്ന സുന്ദരൻ
ആസ്ഥാന കാമുകന്‍ നിതിന്‍ കണ്ണാടിക്കു മുന്പില്‍ നിന്ന് പ്രശസ്തമായ "നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍കാം..." എന്ന് തുടങ്ങുന്ന മുന്തിരി തോപ്പ് ഡയലോഗ് ഉച്ചത്തില്‍ ഉരുവിട്ട് പഠിക്കുന്നു ( ഇന്ന് ഈ ഡയലോഗ് കേൾക്കാൻ വിധിക്കപ്പെട്ടു ഏതോ പുതിയ പുഷ്പം കോളേജിൽ വിരിഞ്ഞിരിക്കണം- പാവം)
ഉറക്ക ചടവോടെ കട്ടിലില്‍ എണീറ്റ് ഇരിക്കുന്നു നമ്മുടെ ജോബി (തലേ ദിനത്തിലെ കെട്ടോടെ) , ആളുടെ വലിപ്പം അല്ല അകത്താക്കാനുള്ള കഴിവാണ് ഒരാളെ മഹാനാക്കുന്നത് എന്നതിന്റെ ജീവിക്കുന്ന തെളിവാണ് അഞ്ചടി ഒരിഞ്ചുകാരനായ ജോബി .
പനിനീര്‍ പുഷ്പം കൈയില്‍ ഏന്തി കോളേജ് വരാന്തയില്‍ പ്രിയതമയെ കാത്തു നില്‍ക്കുന്നതോ , കടല്‍ കരയില്‍ അനന്ത സാഗരത്തെ സാക്ഷിയാകി ആദ്യ ചുംബനം നല്‍കുന്നതോ ഒന്നും അവന്റെ മനസ്സില്‍ ഇടം പിടിച്ചില്ല..അല്ലെങ്കിലും അതിനോന്നിനുമല്ല അവന്‍ ഈ ഭൂമിയില്‍ ഭുജാതനായത് . എന്നത്തേയും പോലെ ഇന്നും അവന്റെ ദിനം തുടങ്ങുന്നത് അതേ വെവലാതിയോടെ യാണ്-
ഇന്ന് വൈകീട്ട് എങ്ങനെ അടിക്കും
ഈ ഒരൊറ്റ ചോത്യത്തിനു ഉത്തരം കണ്ടെത്തുക എന്നത് മാത്രമാണ് അവന്റെ തലച്ചോറിലെ ഞാഡീ ഞരമ്പുകളുടെ കര്‍ത്തവ്യം..അതിനു അനുസൃതമായി പ്രവര്‍ത്തിക്കുക എന്നത് അവന്റെ കൈ കാലുകളുടെ ധര്‍മവും..അതിനു വാല ണ്ടയിന്‍ ദിനത്തിലെ പൂക്കള്‍ക്കോ സ്വാതത്ര്യ ദിനത്തിലെ ത്രിവര്‍ണ പതാകക്കോ ചലനം സൃഷ്ട്ടിക്കാന്‍ കഴിയാറില്ല ..അങ്ങനെയുള്ള വക ബേധങ്ങള്‍ ഒന്നും തന്നെയില്ല ...
തൊട്ടരുകില്‍ , ജനാല പാളികളിലൂടെ വിദൂരതയിലേക്ക് കണ്ണ് നട്ടു അച്ചായന്(അനീഷ് ) ചിന്തമഗ്നനായി നില്‍ക്കുന്നു..രണ്ടു പേരും ഒരേ ജനുസില്‍ പെട്ടവരായത് കൊണ്ടും സ്ഥിരം drinks partners ആയതു കൊണ്ടും സ്വാഭാവികമായും ജോബി യെ അലട്ടുന്ന പ്രശ്നം തന്നെ ആവാം അവനെയും അലട്ടുന്നത് -
എങ്ങനെ അടിക്കും??
ഈ സമയമത്രയും, ഒതുക്കിയിട്ടും ഒതുക്കിയിട്ടും തൃപ്തി വരാത്ത തന്റെ മുടിയിഴകളെ സൂക്ഷമായി പരിലാളിച്ച് കൊണ്ട് ആസ്ഥാന കാമുകന്‍, കണ്ണാടി നോക്കി, അനെകാവര്‍ത്തി അതെ വരികള്‍ തന്നെ -
"നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍കാം
അതി കാലത്ത് എഴുനേറ്റു മുന്തിരി വള്ളികള്‍ തളിര്‍ത്തു പൂവിടുകയും
മാതള നാരങ്ങാ പുക്കുകയും ചെയ്തോ എന്ന് നോക്കാം
അവിടെ വച്ച് നിനക്ക് ഞാന്‍ എന്റെ പ്രേമം തരും"
ഓരോ തവണയും ആവര്തികുമ്പോഴും കാമുകന്‍ ; പത്മരാജന്‍ ഈ വരികള്‍ എഴുതുമ്പോള്‍ കടന്നു പോയ മാനസിക തലത്തിലേക് അടുത്ത് കൊണ്ടേ ഇരിക്കുന്നു- കൂടുതല്‍ കൂടുതല്‍ പ്രേമ പരവേശനായി...
നിരാശ,അമർഷം, മദ്യത്തിന്റെ ദൗർലബ്യത ഇതിനിടക്കാണ് കാമുകന്റെ ഡയലോഗ് പഠനം..
പരകോടിയിലെത്തിയ ദേഷ്യത്തെ ഇനി പിടിച്ചു കെട്ടാൻ അച്ചയാനാവില്ല ,
നായകൻറെ വരികളെ ഖണ്ഡണ്ടിച്ചു കൊണ്ട് ജനല്‍ പാളികളിൽ കൈവിരലുകൾ അമർത്തി പിടിച്ചു ഈ ലോകം മുഴങ്ങുമാര്‍ അച്ചായന്‍ തന്റെ മദ്യ പ്രിയതമാനായ ജോബി ക്കായി ഉച്ചത്തില്‍ അലറി
"നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍കാം....." !!!!!!
കട്ടിലിൽ നിന്നും തലകൾ ഉയർത്തി ജോബി അച്ചായനെ അത്ഭുതത്തോടെ നോക്കി -ഒന്നും മനസിലാകാതെ
അച്ചായാൻ തുടർന്നു
"അതി കാലത്ത് എഴുനേറ്റു മുന്തിരി വള്ളികള്‍ തളിര്‍ത്തു പൂവിടുകയും മാതള നാരങ്ങാ പുക്കുകയും ചെയ്തോ എന്ന് നോക്കാം ...(ജനാല കമ്പികളിലെ പിടി വിട്ടു കൊണ്ട് തിരിഞ്ഞു നിന്ന് ജോബിയെ നോക്കുന്നു )
അവിടെ വെച്ച് പാകമായ മുന്തിരിയും നാരങ്ങയും സമം ചേര്‍ത്ത് ഞാന്‍ നിനക്ക് വാറ്റി തരും "
ഇത് കേട്ട് പ്രണയ പരവശനായ(മദ്യ പ്രണയം ) ജോബി കട്ടിലിൽ നിന്നും എണീറ്റുനിന്നു, അവന്റെ കൈകളിൽനിന്നും പുതപ്പു താഴെ വീണു , അവൻ ഒന്നും അറിയുന്നില്ല , ഇമ വെട്ടാതെ അച്ചായനെ തന്നെ നോക്കി നില്ക്കുന്നു ...
അവന്റെ കണ്ണുകള്‍ നിറഞ്ഞു
ഇന്ന് വരെ ഈ പ്രപഞ്ച്ത്തില്‍ പ്രണയത്തിനായി ഒഴുക്കപെട്ട കണ്ണുനീര്‍ സാഗരങ്ങ ളെക്കാള്‍,
ഷാജഹാന്‍ മുംതാസ് നായി, റോമിയോ ജുലിയറ്റിനായി, ഒഴുക്കിയതിനെക്കാള്‍ തീവ്രവും ആത്മാര്‍ത്ഥവുമായ അശ്രു ബിന്ദുക്കള്‍ -
കുറച്ചു വര്‍ഷങ്ങള്‍ക് മുന്‍പുള്ള ഒരു ഫെബ്രുവരി 14 പുലര്‍കാലത്തെ ഹോസ്റ്റൽ ആണ് രങ്കം
കോളേജിലെ കാമുകന്മാര് എല്ലാവരും തന്നെ നേരത്ത എഴുന്നേറ്റ് valentine തയാരെടുപ്പുകളില്‍ മുഴുകിയ നേരം .
കോളേജിൽ അറിയപ്പെടുന്ന ഒരു വണ്ടാണ് നിതിൻ. പൂവുകളിൽ നിന്നും പൂവുകളിലെക്ക് മധു നുകർന്നു പാറി നടക്കാൻ വേണ്ടി മാത്രം ഉപരിപടനത്തിനു വന്ന സുന്ദരൻ
ആസ്ഥാന കാമുകന്‍ നിതിന്‍ കണ്ണാടിക്കു മുന്പില്‍ നിന്ന് പ്രശസ്തമായ "നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍കാം..." എന്ന് തുടങ്ങുന്ന മുന്തിരി തോപ്പ് ഡയലോഗ് ഉച്ചത്തില്‍ ഉരുവിട്ട് പഠിക്കുന്നു ( ഇന്ന് ഈ ഡയലോഗ് കേൾക്കാൻ വിധിക്കപ്പെട്ടു ഏതോ പുതിയ പുഷ്പം കോളേജിൽ വിരിഞ്ഞിരിക്കണം- പാവം)
ഉറക്ക ചടവോടെ കട്ടിലില്‍ എണീറ്റ് ഇരിക്കുന്നു നമ്മുടെ ജോബി (തലേ ദിനത്തിലെ കെട്ടോടെ) , ആളുടെ വലിപ്പം അല്ല അകത്താക്കാനുള്ള കഴിവാണ് ഒരാളെ മഹാനാക്കുന്നത് എന്നതിന്റെ ജീവിക്കുന്ന തെളിവാണ് അഞ്ചടി ഒരിഞ്ചുകാരനായ ജോബി .
പനിനീര്‍ പുഷ്പം കൈയില്‍ ഏന്തി കോളേജ് വരാന്തയില്‍ പ്രിയതമയെ കാത്തു നില്‍ക്കുന്നതോ , കടല്‍ കരയില്‍ അനന്ത സാഗരത്തെ സാക്ഷിയാകി ആദ്യ ചുംബനം നല്‍കുന്നതോ ഒന്നും അവന്റെ മനസ്സില്‍ ഇടം പിടിച്ചില്ല..അല്ലെങ്കിലും അതിനോന്നിനുമല്ല അവന്‍ ഈ ഭൂമിയില്‍ ഭുജാതനായത് . എന്നത്തേയും പോലെ ഇന്നും അവന്റെ ദിനം തുടങ്ങുന്നത് അതേ വെവലാതിയോടെ യാണ്-
ഇന്ന് വൈകീട്ട് എങ്ങനെ അടിക്കും
ഈ ഒരൊറ്റ ചോത്യത്തിനു ഉത്തരം കണ്ടെത്തുക എന്നത് മാത്രമാണ് അവന്റെ തലച്ചോറിലെ ഞാഡീ ഞരമ്പുകളുടെ കര്‍ത്തവ്യം..അതിനു അനുസൃതമായി പ്രവര്‍ത്തിക്കുക എന്നത് അവന്റെ കൈ കാലുകളുടെ ധര്‍മവും..അതിനു വാല ണ്ടയിന്‍ ദിനത്തിലെ പൂക്കള്‍ക്കോ സ്വാതത്ര്യ ദിനത്തിലെ ത്രിവര്‍ണ പതാകക്കോ ചലനം സൃഷ്ട്ടിക്കാന്‍ കഴിയാറില്ല ..അങ്ങനെയുള്ള വക ബേധങ്ങള്‍ ഒന്നും തന്നെയില്ല ...
തൊട്ടരുകില്‍ , ജനാല പാളികളിലൂടെ വിദൂരതയിലേക്ക് കണ്ണ് നട്ടു അച്ചായന്(അനീഷ് ) ചിന്തമഗ്നനായി നില്‍ക്കുന്നു..രണ്ടു പേരും ഒരേ ജനുസില്‍ പെട്ടവരായത് കൊണ്ടും സ്ഥിരം drinks partners ആയതു കൊണ്ടും സ്വാഭാവികമായും ജോബി യെ അലട്ടുന്ന പ്രശ്നം തന്നെ ആവാം അവനെയും അലട്ടുന്നത് -
എങ്ങനെ അടിക്കും??
ഈ സമയമത്രയും, ഒതുക്കിയിട്ടും ഒതുക്കിയിട്ടും തൃപ്തി വരാത്ത തന്റെ മുടിയിഴകളെ സൂക്ഷമായി പരിലാളിച്ച് കൊണ്ട് ആസ്ഥാന കാമുകന്‍, കണ്ണാടി നോക്കി, അനെകാവര്‍ത്തി അതെ വരികള്‍ തന്നെ -
"നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍കാം
അതി കാലത്ത് എഴുനേറ്റു മുന്തിരി വള്ളികള്‍ തളിര്‍ത്തു പൂവിടുകയും
മാതള നാരങ്ങാ പുക്കുകയും ചെയ്തോ എന്ന് നോക്കാം
അവിടെ വച്ച് നിനക്ക് ഞാന്‍ എന്റെ പ്രേമം തരും"
ഓരോ തവണയും ആവര്തികുമ്പോഴും കാമുകന്‍ ; പത്മരാജന്‍ ഈ വരികള്‍ എഴുതുമ്പോള്‍ കടന്നു പോയ മാനസിക തലത്തിലേക് അടുത്ത് കൊണ്ടേ ഇരിക്കുന്നു- കൂടുതല്‍ കൂടുതല്‍ പ്രേമ പരവേശനായി...
നിരാശ,അമർഷം, മദ്യത്തിന്റെ ദൗർലബ്യത ഇതിനിടക്കാണ് കാമുകന്റെ ഡയലോഗ് പഠനം..
പരകോടിയിലെത്തിയ ദേഷ്യത്തെ ഇനി പിടിച്ചു കെട്ടാൻ അച്ചയാനാവില്ല ,
നായകൻറെ വരികളെ ഖണ്ഡണ്ടിച്ചു കൊണ്ട് ജനല്‍ പാളികളിൽ കൈവിരലുകൾ അമർത്തി പിടിച്ചു ഈ ലോകം മുഴങ്ങുമാര്‍ അച്ചായന്‍ തന്റെ മദ്യ പ്രിയതമാനായ ജോബി ക്കായി ഉച്ചത്തില്‍ അലറി
"നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍കാം....." !!!!!!
കട്ടിലിൽ നിന്നും തലകൾ ഉയർത്തി ജോബി അച്ചായനെ അത്ഭുതത്തോടെ നോക്കി -ഒന്നും മനസിലാകാതെ
അച്ചായാൻ തുടർന്നു
"അതി കാലത്ത് എഴുനേറ്റു മുന്തിരി വള്ളികള്‍ തളിര്‍ത്തു പൂവിടുകയും മാതള നാരങ്ങാ പുക്കുകയും ചെയ്തോ എന്ന് നോക്കാം ...(ജനാല കമ്പികളിലെ പിടി വിട്ടു കൊണ്ട് തിരിഞ്ഞു നിന്ന് ജോബിയെ നോക്കുന്നു )
അവിടെ വെച്ച് പാകമായ മുന്തിരിയും നാരങ്ങയും സമം ചേര്‍ത്ത് ഞാന്‍ നിനക്ക് വാറ്റി തരും "
ഇത് കേട്ട് പ്രണയ പരവശനായ(മദ്യ പ്രണയം ) ജോബി കട്ടിലിൽ നിന്നും എണീറ്റുനിന്നു, അവന്റെ കൈകളിൽനിന്നും പുതപ്പു താഴെ വീണു , അവൻ ഒന്നും അറിയുന്നില്ല , ഇമ വെട്ടാതെ അച്ചായനെ തന്നെ നോക്കി നില്ക്കുന്നു ...
അവന്റെ കണ്ണുകള്‍ നിറഞ്ഞു
ഇന്ന് വരെ ഈ പ്രപഞ്ച്ത്തില്‍ പ്രണയത്തിനായി ഒഴുക്കപെട്ട കണ്ണുനീര്‍ സാഗരങ്ങ ളെക്കാള്‍,
ഷാജഹാന്‍ മുംതാസ് നായി, റോമിയോ ജുലിയറ്റിനായി, ഒഴുക്കിയതിനെക്കാള്‍ തീവ്രവും ആത്മാര്‍ത്ഥവുമായ അശ്രു ബിന്ദുക്കള്‍ -
kollamada kollam...keep it up
ReplyDelete